Monday, October 22, 2007

ഖസാക്കിലെ എം എന്‍ വിജയന്‍ : കണ്‍വെട്ടത്തെ ജിദ്ദു




Please look into yourself deeply, not according to Freud or anybody else,
but actually. And to look at yourself, you must be free to look
- Jiddu krishnamurthi

ഖാലിയാരെക്കാള്‍ ഖസാക്കുകാരനാണ് എം എന്‍ വിജയന്‍. അവിടെ തമ്പടിച്ച രണ്ടു തലമുറകള്‍ക്ക് വിചാരങ്ങളിലും വിശകലനങ്ങളിലും അതേ ഭാഷ പകര്‍ന്നു. എന്നാല്‍ അങ്ങോട്ടേക്ക് കണ്‍മിഴിച്ചതേയില്ലഎന്നാണ് ആശാമേനോന്‍ പറയുക, ആ മനസ് മനുഷ്യരെക്കൊണ്ട് തിങ്ങിപ്പോയി എന്നും. ആശാമേനോനില്‍ നിന്ന് നാം പ്രതീക്ഷിക്കാത്ത വ്യക്തതയില്‍ ഇതുകൂടി പറഞ്ഞു-കാവ്യാത്മകതയുടെ അവസാനവാക്കായി അദ്ദേഹം വൈലോപ്പിള്ളിയെ സ്വീകരിച്ചു. സ്വപ്നമാവട്ടെ , കവിതയാവട്ടെ , ജീവിതംതന്നെയാവട്ടെ ഒരു ബിന്ദുവില്‍- അതെത്ര സ്തോഭജനകമെങ്കിലും - സ്തംഭിച്ചുപോകുന്നത് പ്രയാണവിരോധിയായ ഒരവസ്ഥയാണ്.

അനാര്‍ഭാടമായി , അനായാസമായി, അന്തസായി അദ്ദേഹം ജീവിതം തരണം ചെയ്തു എന്ന് വിജയന്റെ
മരണത്തെക്കുറിച്ചെഴുതിയ കല്‍പ്പറ്റ നാരായണന്‍ ജിദ്ദു കൃഷ്ണമുര്‍ത്തിയിലേക്കു മോര്‍ഫ് ചെയ്യുമ്പോള്‍
കൂട്ടിപ്പറയരുത് നാരായണാ എന്ന് ഏതുവായനക്കാരനും പറയും. ചിലപ്പോള്‍ ഒന്നും അത്യുക്തിയല്ല എന്നാണ്
കല്‍പ്പറ്റയുടെ തലക്കെട്ട്. മേഘവര്‍ണ്ണത്തില്‍ ഒരു ഋഷിരുപന്‍ എന്ന് വി ആര്‍ സുധീഷ് വിശേഷിപ്പിക്കുമ്പോള്‍
ബ്രണ്ണന്‍ കോളേജ് ബഞ്ച് നമ്മെ അലോസരപ്പെടുത്തും. ഫ്രോയിഡ്, കണ്ണൂര്‍ പി ഒ എന്ന രാമചന്ദ്രന്റെ
ലേഖനം ഒരാവര്‍ത്തികുടി വായിക്കും. എന്നാല്‍ എന്‍ പ്രഭാകരന്റെയും ഇ പി രാജഗോപാലിന്റെയും
ലേഖനങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാന വസ്തുതകളെ അത് മറയ്ക്കുന്നില്ല. വിജയനെക്കുറിച്ച് കൃത്യതയുള്ള
നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരാള്‍ നിസാര്‍ അഹമ്മദാണെന്നു തോന്നുന്നു.
നമ്മുടെ ചിന്തയെ മുന്നോട്ടുനയിക്കുന്നതിനുള്ള സാമഗ്രികള്‍ ഒന്നും എം എന്‍ വിജയന്‍ പ്രദാനം ചെയ്യുന്നില്ല
എന്നാണതിന്റെ ചുരുക്കം. എന്തായാലും കെ ഇ എന്നിന്റെ ജീവിതം ഇപ്പോള്‍ ഇതിനെ ആശ്രയിച്ചാണ്.

മരണത്തെ മുന്‍ നിര്‍ത്തി എങ്ങനെ വളിപ്പെഴുതാമെന്നതിന് അക്ബര്‍ കക്കട്ടിലിന്റെ മാതൃഭുമിയിലെ കുറിപ്പ്
ഉദാഹരിക്കാം. മറ്റൊരു ശിഷ്യന്‍ മാങ്ങാട് രത്നാകരന്റെ അര്‍ച്ചന ബ്രഹത്തിനെ കൂട്ടുപിടിച്ചാണ്-

വഴികള്‍ എന്നെ ചതിക്കുഴികളിലേക്കു നയിച്ചു
വാ‍ക്കുകല്‍ എന്നെ കശാപ്പുകാരന്റെ അടുത്തെത്തിച്ചു
അധികമൊന്നും എനിക്കു ചെയ്യാനായില്ല
പക്ഷെ ഞാനില്ലായിരുന്നെങ്കില്‍
അധികാരികള്‍ അവരുടെ ഇരിപ്പിടത്തില്‍
കൂടുതല്‍ സുരക്ഷിതരായി ഇരിക്കുമായിരുന്നു
ഇതാണെന്റെ പ്രതീക്ഷ...

മനുഷ്യന്‍ ഒരാദര്‍ശലോകമല്ല. ഓരോരുത്തരും മറ്റൊരാളില്‍ തങ്ങളെ വച്ചുനോക്കുന്നു . സ്തുതി , നിന്ദ , നിന്ദാസ്തുതി ഇവയ്ക്കപ്പുറം ചിലതുണ്ട് . അവിടേയ്ക്കു ചെറു ജാലകങ്ങള്‍ തുറക്കപ്പെടുന്നതിന് നല്ല നമസ്കാരം പറഞ്ഞുകൊണ്ട് ജിദ്ദുവിലേക്കു വരാം-

To understand a fact, opinions are not necessary; on the contrary, they are a hindrance. And to inquire into this consciousness, one must be free, not bound to any particular theory or knowledge.

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Write more about Gasaak as its a beautiful place and giving a utopian thinking!!!

Murali K Menon said...

“Please look into yourself deeply, not according to Freud or anybody else, but actually. And to look at yourself, you must be free to look“

സാഹിത്യ നിരൂപകര്‍ ആദ്യം വായിക്കട്ടെ മേല്‍ വാചകം. പിന്നെ ഓരോരുത്തരും.

To understand a fact, opinions are not necessary; on the contrary, they are a hindrance. And to inquire into this consciousness, one must be free, not bound to any particular theory or knowledge

എത്ര മനോഹരമായ സത്യം.. ഇത്തരം മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഇനിയും ധാരാളം പേര്‍ ഇവിടെ വരും. ഭാവുകങ്ങള്‍

ശിശു said...

ജിദ്ദുവിനോളം തെളിമയുള്ള ചിന്തകള്‍ നല്‍കിയ വേറെ ആരുണ്ടാകും?